ചണ്ഡാലഭിക്ഷുകി
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ
വൻപുകഴ്-
കൊണ്ട
ശ്രാവസ്തിക്കടുത്തോരൂരിൽ,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
കൊണ്ടെങ്ങും
വാകകൾ
പൂക്കുന്നാളിൽ
ഉച്ചയ്ക്കൊരുദിനം
വന്മരുവൊത്തൊരു
വിച്ഛായമായ
വെളിസ്ഥലത്തിൽ
കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും
മട്ടിൽ
ജ്വലിച്ചു
ഭൂമി
അദ്ദിക്കിലൂടെ
കിഴക്കുനിന്നേറെ
നീ-
ണ്ടെത്തുമൊരുവഴി
ശൂന്യമായി
സ്വച്ഛതരമായ
കാനൽപ്രവാഹത്തിൻ
നീർച്ചാലുപോലെ
തെളിഞ്ഞു
മിന്നി
ദൂരെപ്പടിഞ്ഞാറു
ചാഞ്ഞ
വിൺഭിത്തിയിൽ
നേരെയതു
ചെന്നു
മുട്ടും
ദിക്കിൽ
ഉച്ചമായങ്ങൊരു
വന്മരം
കാണുന്നു
നിശ്ചലമായ
കാർകൊണ്ടല്പോലെ
നീലക്കല്ലൊത്തു
മിനുത്തോരിലകൾ
തൻ
മേലെ
തൂവൈരത്തിൻ
കാന്തി
വീശും
ചണ്ഡാംശുരശ്മികളാലൊരു
വാർവെള്ളി-
മണ്ഡലം
ചൂടുന്നുണ്ടമ്മുകിൽമേൽ
പച്ചിലച്ചില്ലയിൽ
ചെപ്പടിപ്പന്തുപോൽ
മെച്ചമായ്
പറ്റും
ഫലം
നിറഞ്ഞും
ഭൂരിശാഖാഗ്രഹത്താൽ
വിണ്ണും
വേടിൻ
ചാർത്താൽ
പാരും
വ്യാപിച്ചു
പടർന്നു
നിൽക്കും
പേരാൽ
മരമാണതായതിൻ
പത്രത്തിൻ
ചാരുതണലാർന്ന
കൊമ്പുതോറും
ഘോരതപം
ഭയപ്പെട്ടേറെപ്പക്ഷികൾ
സ്വൈരം
ശരണമണഞ്ഞിരിപ്പൂ
ചൂടാർന്നു
തൊണ്ട
വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;
വാടിവലഞ്ഞു
ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലിക്കഖഗങ്ങൾ
വട്ടം
ചുഴന്നു
പറന്നു
പരുന്തൊന്നു
ചുട്ടുപോം
തൂവലെന്നാർത്തിയോടും
ചെറ്റിട
വേകും
നടുവിണ്ണു
വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ
തായ്കൊമ്പില്ന്മേൽ
വേട്ടയതും
തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല
കുരുവിപോലും
ഹന്ത! തടിതളർന്നാർത്തി
കലരുന്ന
ജന്തു
നിസർഗ്ഗവികാരമേലാ!
വ്യാസമിയന്നോരീയൊറ്റ
മരക്കാട്ടിൻ
വാസാർഹമായ
മുരട്ടിൽ
ചുറ്റും
ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ
വൻവേരാ-
മാസനം
പാന്ഥോചിതമായേറെ,
ഓരോരിടത്തിൽ
പൊതിയഴിച്ചുള്ള
പാഴ്-
നാരുമിലകളുമങ്ങിങ്ങായി
പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും
വന്നണയുന്ന
ദിക്കിൽ
മുട്ടും
വഴികൾതൻ
വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ
ചുമടുതാങ്ങി;
ഒട്ടടുത്തായ്
കാണുന്നുണ്ടൊരു
വായ്ക്കല്ലു
പൊട്ടിവീണുള്ള
പഴംകിണറും
നേരെ
കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ
ആരോ
നടന്നു
കുഴഞ്ഞു
വരുന്നുണ്ടു;
ചാരത്താ, യാളൊരു
ഭിക്ഷുവത്രേ
മഞ്ഞപിഴിഞ്ഞു
ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു
പൂവാടയാൽ
മേനിമൂടി
മുണ്ഡനം
ചെയ്തു
ശിരസ്സും
മുഖചന്ദ്ര-
മണ്ഡലം
താനു
മസൃണമാക്കി
ദീർഘവൃത്താകൃതിയാം
മരയോടൊന്നു
ദീർഘമാം
വാമഹസ്തത്തിലേന്തി
ദക്ഷിണഹസ്തത്തിലേലും
വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു
ദേവതപോൽ
ഓടും
വിശറിയും
വൃക്ഷമൂലത്തിൽവ-
ച്ചാടൽകലർന്നൊരു
ഫുൽക്കരിച്ചു
ആടത്തുമ്പാലെ
വിയർപ്പു
തുടച്ചു
ക-
ണ്ണോടിച്ചു
യോഗി
കിണറ്റിൻ
നേരേ
അപ്പൊഴുതങ്ങൊരു
പെൺകൊടിയാൽ
ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു
മേലിൽ
അഞ്ചിതമായ്
വളമിന്നുമിടം
കര
പിഞ്ചുലതകൊണ്ടു
ചുട്ടിച്ചേർത്തും,
വീശും
വലംകരവല്ലിയിൽ
പാളയും
പാശവും
ലീലയായ്
തൂക്കിക്കൊണ്ടും
ചെറ്റു
കുനിഞ്ഞു
വലം
ചാഞ്ഞ
പൂമേനി
ചുറ്റിമറച്ചു
ചെങ്കാന്തി
തേടും
പൂഞ്ചേല
തൻ
തല
പാർശ്വത്തിൽ
പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ
ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം
കിലുങ്ങി
മുഴങ്ങുമാറും
മന്ദമടുത്തുള്ളോരൂരിൽ
നിന്നോമലാൾ
വന്നണയുന്നു
വഴിക്കിണറിൽ
കാക്കയും
വന്നൂ
പനമ്പഴവും
വീണെ
ന്നാക്കമാർന്നൂ
ഭിക്ഷു
ശുഷ്ക്കകണ്ഠൻ;
സത്തർക്കഴലിലഥവാ
തുണയ്ക്കുവാ-
നെത്തും
നിയതിയോരോ
വടിവിൽ!
ഭാഗം
രണ്ട്
തൂമതേടും
തൻപാള
കിണറ്റിലി-
ട്ടോമൽ
ക്കൈയാൽ
കയറു
വലിച്ചുടൻ
കോമളാംഗി
നീർ
കോരി
നിനീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു
ചെന്നർത്ഥിച്ചാൻ;
"ദാഹിക്കുന്നു
ഭഗിനീ, കൃപാരസ-
മോഹനം
കുളിർ
തണ്ണീരിതാശു
നീ
ഓമലേ, തരു
തെല്ലെ"ന്നതു
കേട്ടൊ-
രാ
മനോഹരിയമ്പരന്നോതിനാൾ:-
"അല്ലല്ലെന്തു
കഥയിതു
കഷ്ടമേ!
അല്ലലാലങ്ങു
ജാതി
മറന്നിതോ?
നീചനാരിതൻ
കൈയാൽ
ജലം
വാങ്ങി
യാചമിക്കുമോ
ചൊല്ലെഴുമാര്യന്മാർ?
കോപമേലരുതേ; ജലം
തന്നാലും
പാപമുണ്ടാ
മിവളൊരു
ചണ്ഡാലി;
ഗ്രാമത്തിൽ
പുറത്തിങ്ങു
വസിക്കുന്ന
'ചാമർ' നായകൻ
തന്റെ
കിടാത്തി
ഞാൻ
ഓതിനാൻ
ഭിക്ഷുവേറ്റ
വിലക്ഷനായ്
"ജാതി
ചോദിക്കുന്നില്ല
ഞാൻ
സോദരി,
ചോദിക്കുന്നു
നീർ
നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു
നീ"
എന്നുടനെ
കരപുടം
നീട്ടിനാൻ
ചെന്നളിനമനോഹരം
സുന്ദരൻ
പിന്നെത്തർക്കം
പറഞ്ഞില്ലയോമലാൾ;
തന്വിയാണവൾ
കല്ലല്ലിരുമ്പല്ല!
കറ്റക്കാർക്കൂന്തൽ
മൂടിത്തലവഴി
മുറ്റുമാസ്യം
മറഞ്ഞുകിടക്കുന്ന
ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും
ചോരിവാ
ചെറ്റു
വിടർത്തവൾ
പാരം
വിസ്മയമാർന്നു
വിസ്ഫാരിത
താരയായ്
ത്തെല്ലു
നിന്നു
മയ്ക്കണ്ണിയാൾ
ചോരച്ചെന്തളിരഞ്ചുമരുണാ
ശു
പൂരത്താൽ
ത്തെല്ലു
മേനി
മൂറ്റിപ്പുലർച്ചയിൽ
വണ്ടിണ
ചെന്നു
മുട്ടി
വിടർന്ന
ചെ-
ന്തണ്ടലരല്ലി
കാട്ടി
നിൽക്കും
പോലെ
പിന്നെക്കൈത്താർ
വിറയ്ക്കയാൽ
പാളയിൽ
ചിന്നിനിന്നു
തുളുമ്പി
മനോജ്ഞമായ്
മദ്ധ്യം
പൊട്ടി
നുറുങ്ങി
വിലസുന്ന
ശുദ്ധകണ്ണാടി
കാന്തി
ചിതറും
നീർ
ആർത്തിയാൽ
ഭിക്ഷു
നീട്ടിയ
കൈപ്പൂവിൽ
വാർത്തുനിന്നിതേ
മെല്ലെക്കുനിഞ്ഞവൾ
പുണ്യശാലിനി, നീ
പകർനീടുമീ
തണ്ണീർതന്നുടെയോരോരോ
തുള്ളിയും
അന്തമറ്റ
സുകൃതഹാരങ്ങൾ
നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;
ശിക്ഷിതാത്മനിർവ്വാണരീലഗ്ര്യ
നീ;
ഭിക്ഷുവാരെന്നറിവീല
ബാലേ
നീ;
രക്ഷാദക്ഷമാം
തൽ
പ്രസാദം, നിന്നെ
പ്പക്ഷേ
വേറാളായ്
മാറ്റുന്നുമുണ്ടാവാം
അഞ്ജലിരുന്നിലർപ്പിച്ച
തന്മുഖ-
കുഞ്ജം
ഭിക്ഷു
കുനിഞ്ഞുനിന്നാർത്തിയാൽ,
വെള്ളിക്കമ്പികണക്കെ
തെളിഞ്ഞതി-
നുള്ളിൽവീഴും
കുളിർവാരിതൻ
പൂരം
പാവനം
നുകരുന്നു
തൻ
ശുദ്ധമാം
ഭാവി
വിഞ്ജാനധാരയെന്നോർത്തപോൽ;
ആ
മഹാർനാർന്ന
സംതൃപ്തി
കണ്ടഹോ!
കോൾമയിർക്കൊണ്ടു
നിൽക്കുന്നു
പെൺകൊടി
ആമയംതീർന്നു; പോരും
നീരെന്നവൻ
വാമഹസ്തമുയർത്തി
വിലക്കുന്നു
സാദം
തീർന്നു
സിരകളുണർന്നുടൻ
മോദമാനമുഖാംബുജശ്രീയൊടും
ഭിക്ഷുവര്യൻ
നിവർന്നു
കടചോന്നു
പക്ഷ്മളങ്ങളാം
നീണ്ടമിഴികളാൽ
നന്ദിയോലവേ, തന്നുപകർത്തിയാം
സുന്ദരാംഗിയെ
നോക്കിയരുൾചെയ്തു;
"നിർവ്വാണനിധി
കണ്ട
മഹാസിദ്ധൻ
സർവ്വലോകൈകവന്ദ്യൻ
ദയാകുലൻ
ഗുർവ്വധീശനനുഗ്രഹിക്കും
നിന്നെ
പ്പർവ്വചന്ദ്രവദനേ, ഞാൻ
പോകുന്നു"
എന്നുവീണ്ടുമായാൽക്കടലാക്കാക്കി
യുന്നതൻ
ശാന്തഗംഭീരദർശനൻ
ചെന്നവിടെയച്ഛായാതലത്തിൽ
ചൊന്ന
ദിക്കിലിരിപായി
സൌഗതൻ
മന്ദം
കാട്ടറവെത്തിദ്ദാഹം, തീർത്തു
കന്ദരം
പൂകും
കേസരിപോലവൻ
പിന്നെച്ചെമ്മേയങ്ങാസനം
ബന്ധിച്ചു
ധന്യൻ
ധ്യാനമിയന്നു
വിളങ്ങിനാൻ
ഫൽഗുതീർത്തരയാൽത്തണലിൽ
തൻ
സദ്ഗുരുവായ
മാരജിത്തെന്നപോൽ
തൻകുടവും
നിറച്ചു
തുടച്ചതു
മങ്കമാർമണി
മാറ്റിവച്ചങ്ങവൾ,
നീളമേലും
കയറുചുരുട്ടിയ
പ്പാളയിൽ
ചേർത്തു
സജ്ജമാക്കീടിനാൾ
പോകുവാനോങ്ങിയെങ്കിലും
പെൺകിടാ-
വാഞ്ഞങ്ങൊട്ടലസയായ്
ചുറ്റിനാൾ
അന്തികത്തിങ്കൽ
പൂത്തുമനോജ്ഞമായ്
അന്തിവാനിന്നകന്നോരു
കോണുപോൽ
ചന്തമാർന്നങ്ങു
നിൽക്കും
ചെറുവാക-
തൻ
ത്തനലിലണഞ്ഞാൾ
മനോഹരി
ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു
നോക്കിയും
ചാരുനേത്ര
മരത്തിലിടത്തുതോൾ
ചാരിച്ചാഞ്ഞു
ചരിഞ്ഞമിഴികളാൽ
ദൂരെ
മേവുന്ന
ഭിക്ഷുവിനായ്
കരും-
താരണിമാല
മോഘമായ
നിർമ്മിച്ചു,
പാരിലൊറ്റകാലൂന്നി
നിലകൊണ്ടാൾ
മാരദൂതിപോൽ
തെല്ലിട
സുന്ദരി
ഭാഗം
മൂന്ന്
വെയിൽമങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടൻ
ഭിക്ഷു
പോയി
വിലയേറുമെന്തോ
കളഞ്ഞുകേഴും
നിലയാർന്നബ്ബാലയും
വീടുപൂകി
അവൾ
പിന്നെയത്യന്തഖിന്നയായി
അവശയായ്
പ്രത്യക്ഷഹേതുവെന്യേ
അഴുതവൾ
കോണിലൊതുങ്ങിയെങ്ങും
പൊഴുതുപോകാതായി
ബുദ്ധിമുട്ടി
ചിറകറ്റ
മിന്നാമിനുങ്ങുപോലെ
യറുപകൽ
നീങ്ങിയിഴഞ്ഞിഴഞ്ഞു
പൊറുതിയുണ്ടായില്ല
രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല
അഴകേറും
ഭിക്ഷുവുമപ്പേരാലും
വഴിയും
കിണറും
പരിസരവും
ഒഴിയാതവളഹോ
മുമ്പിൽ
കണ്ടു
മിഴിയടച്ചെന്നാലുമല്ലെന്നാലും
തനിയെ
തുടർന്നെഴും
ചിന്ത
നിർത്താൻ
തനുഗാത്രിയാളായില്ലെന്നല്ലഹോ,
നിനവും
കിനാവുമഭിന്നമായി
മനതാർ
കുഴങ്ങി
വലഞ്ഞു
ബാല
നെടുരാത്രി
നീങ്ങാഞ്ഞു
നിർവ്വേദത്താൽ
പിടയും
തൻ
ശയ്യയിൽ
പേലവാംഗി
ഝടിതിയെഴുന്നേറ്റവളിരിക്കും
ഉടനേ
പോയ്
വാതിൽ
തുറന്നുനോക്കും
ഇരവിനെ
നിന്നു
ശപിക്കും
തന്വി
തിരിയെക്കിടക്കയിൽ
പോയി
വീഴും
വിരഞ്ഞിതവൾ
ഭൂതപീഡയാലോ
ജ്വരസംഭ്രമത്താലോയെന്നവണ്ണം
അറയിൽത്താനേകയായിപ്രകാരം
പറവാനാകാത്തൊരീയാമയത്താൽ
ശബളിതഭാവയിവളകമേ
വിപുലമാം
പുണ്യവികാസത്താലേ
ശബരാലയത്തിന്നിരുട്ടറയിൽ
സപദിയൊതുങ്ങാതുഴൽകയാവാം
കുറുനരിയും
പിന്നെ
യകൂമൻതാനു-
മറിയിക്കും
യാമങ്ങളെണ്ണിയെണ്ണി
പറയവനിത
പൂങ്കോഴികൂവും
തിറമെഴും
കാഹളം
കേൾക്കയായി
ശയനം
വെടിഞ്ഞു
നനഞ്ഞു
വീർത്ത
നയനാംബുജങ്ങൾ
തുടച്ചു
തന്വി;
ഉടനെ
മുറിതുറന്നുമ്മറത്തൊ-
രടിവെച്ചൊട്ടാഞ്ഞു
വെളിക്കു
നോക്കി
പടിമേലവൾ
തെല്ലിരുന്നു
പിന്നെ
നെടുവീർപ്പിട്ടൊട്ടു
മുറ്റത്തിറങ്ങി,
ഉടയോരുണർന്നു
കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന
പോലെ
തന്നെ
പരിചിലവൾ
നട
വിട്ടു
പോന്ന-
പ്പുരയുടെ
പിന്നിലൊതുങ്ങിനിന്നു
പുറവേലിതൻ
പടർപ്പിന്മേലപ്പോൾ
ചെറുവണ്ണാത്തിപ്പുള്ളുണർന്നുപാടി,
തളിർ
വിടർന്നുള്ള
മരംതലോടി
ക്കുളിർവായുവൂതി
കിഴക്കുനിന്നും;
പ്രവിരളതാരയാം
പൂർവ്വദിക്കിൻ
കവിളും
വിളറിത്തുടങ്ങിമെല്ലെ
നടകൊണ്ടുടനെയവിടെനിന്ന-
ങ്ങിടവഴിയെത്തുന്നു
കാതരാക്ഷി,
ഇടരാർന്നു
വീണ്ടും
തിരിഞ്ഞുനിന്നു
ഝടിതി
വീക്ഷിക്കുന്നു
സ്നേഹശീല
ഒടുവിൽ
ജനിച്ചഹോ
താൻ
വളർന്ന
കുടിലോടു
യാത്ര
ചോദിക്കുമ്പോലെ
ഉഴറിത്തിരിഞ്ഞുടനോമലാളാ-
വഴിയേവരുന്നു
കിണറ്റരികിൽ
സ്ഫുടമിവൾ
നീരിനല്ലിപ്പോൾ
പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല
അതുമല്ലവളങ്ങു
ചുറ്റും
തെണ്ടി
വിധുരയായ്
ഭിക്ഷുവിൻ
പാദമുദ്ര
ക്ഷിതിയിൽ
കണ്ടാശു
സൂക്ഷിച്ചുനോക്കി
നിധിചോരപോലെ
കുനിഞ്ഞിരുന്നു
യതിവര്യൻ
തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ
നീട്ടിക്കണ്ട
കൈത്താർ
തന്റെ
മൃദുപാടലാഭതന്നോർമ്മ
നൽകും
പ്രതിനവാർക്കാംശുക്കൾ
തട്ടിച്ചോന്നു
പുതുരക്തമോടി
വിളങ്ങും
സാക്ഷാൽ
പദമലർ
താനതെന്നാർത്തിയാലെ
പുളകിതഗണ്ഡയായ്
താണു
ഭൂവി-
ലളകാഞ്ചലം
വീണടിയുമാറും
അധരം
തുടുത്തു
തുളുമ്പുമാറും
അതിനെയിതാ
തന്വി
ചുംബിക്കുന്നു
വിരവിലെഴുന്നേറ്റുടൻ
നടന്ന-
പ്പെരുവഴിയെത്തുന്നു
പേശലാംഗി;
പദമുദ്ര
വേർതിരിയാതെയങ്ങു
പതറുന്നു
പെൺകൊടി
ദൂരെയെത്തി?
യതിപുംഗവന്റെ
വഴിതുടർന്നീ-
മതിമുഖി
പോകയാം
തർക്കമില്ല
അഴലാർന്നിവളഹോ
സ്വാമി
തന്റെ
വഴിയോരും
ശ്വാവിന്റെ
നാസയ്ക്കേലും
അനഘമാം
ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം
അഴകിൽ
പൂർവ്വാഹ്നശ്രീ
തങ്കച്ചാറാൽ
മെഴുകുന്നോരപ്പാതയുടെ
പിന്നെ
വഴിപോക്കർ
ചൊല്ലിയറിഞ്ഞു
വേഗം
പിഴയാതെ
ശ്രാവസ്തി
പട്ടണത്തിൽ
പരിശുദ്ധ
ജേതൃവനവിഹാര-
പരിസര
രഥ്യയിലെത്തി
ബാല
ഇടയിടെപ്പൂമരവൃന്ദമില്ലി-
പ്പടരിവതിങ്ങും
വൻവേലി
ചൂഴ്ന്നു
കരിവാർശിലയാൽ
തീർത്തുള്ള
രണ്ടു
കരിവരർ
കാക്കും
പൂങ്കാവിൻ
ദ്വാരം
അരികിലവൾ
കണ്ടിതുള്ളിലോരോ
വരമന്ദിരാരാമവൃന്ദത്തോടും
ഇരുപുറവുമത്തി, തേന്മാവു, ഞാവൽ
അരയാൽ
മുതലാ
തരുനിരകൾ
സുരുചിരച്ഛായം
വളർന്നു
ശാന്ത-
പരിമോഹനമാം
നടക്കാവൂടെ
അവളുള്ളിൽപ്പോയന്തർമന്ദിരത്തിൽ
നിവസിക്കും
ഭിക്ഷുക്കൾതന്നെക്കണ്ടാൾ
വിവരങ്ങൾ
ചോദിച്ചാളങ്ങങ്ങെത്തി
യവഗതസങ്കോചം
ഗ്രാമകന്യ
വിദിത
സമസ്നേഹരാജ്യലൿഷ്മി
സദനമതാർക്കും
തറവാടല്ലോ
അകലെനിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കർക്കമ്പേലും
പെങ്ങളല്ലോ?
മുകിൽവേണിക്കസ്ഥലമാഹാത്മ്യം
താൻ
പകുതിമോഹം
തീർത്തിരിക്കുമിപ്പോൾ
പരിസരശക്തിഗുണത്താൽ
മർത്ത്യർ
പരിശുദ്ധരാകും
പാപിഷ്ഠർപോലും
ജഗദേക
ധർമ്മപിതാവു
സാക്ഷാൽ
ഭഗവാൻ
തഥാഗതൻ
സാന്നിദ്ധ്യത്താൽ
അരിയ
വിഹാരമതന്നുപാരം
പരിപാവനമാക്കിച്ചെയ്തിരുന്നു
ഗുരുദേവരെക്കാണ്മാൻ
പൂർവ്വാരാമ-
വരവിഹാരത്തിൽ
നിന്നിങ്ങുപോരും
സുവിദിതൻ "ആനന്ദ"ഭിക്ഷുവത്രേ
അവൾ
തണ്ണീർ
നൽകിയ
യാത്രക്കാരൻ
വിവരമറിഞ്ഞവൾ
തന്നെദ്ദേവൻ
സവിധത്തിലമ്പിയന്നാനയിച്ചാൻ
അവളജ്ഞ
ചണ്ഡാലബാലയെങ്ങാ-
ബ്ഭുവനഗുരുപാദരെങ്ങു? പാർത്താൽ
ഗുരുലഘുഭേദമതിഥികളിൽ
പരമോദാരന്മാർ
കാണ്മീല
നൂനം
മണി
മണ്ഡപത്തിന്റെ
പൂമുഖത്തിൻ
ക്ഷണമെഴുന്നള്ളി
നിന്നീടും
രൂപം
പരമവൾ
കണ്ടിതു
ഭിക്ഷുവേഷം
പുരുഷസൌന്ദര്യത്തിൻ
പൂർണ്ണാഭോഗം
സുഭഗനാനന്ദൻ
മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത
തേജ:പുഞ്ജം
പതറീ
ഹൃദയം
വിറച്ചു
പൂമെ-
യ്യെതിരേ
മഹാത്മാവെക്കണ്ടു
ഞെട്ടി
അവിദിതാചാരമാതംഗകന്യ
അവശയായ്
സംഭ്രമമാർന്നുനിന്നു
പുതുദീപം
മുമ്പിൽ
പതംഗിപോലെ
കതിരവൻ
മുമ്പിൽ
ധരിത്രിപോലെ
നിഗമരത്നത്തിന്റെ
മുൻപിൽ
യുക്തി-
വികലമാം
പാമരവാണിപോലെ
അചലമാം
ബോധം
മുമ്പപ്രഗത്ഭ-
വിചികിത്സപോലെയും, വിഹ്വലാംഗി
അതുകണ്ടകമലിഞ്ഞോരു
ദേവ-
നതിവിശ്വാസം
ബാലയ്ക്കേകുംവണ്ണം
സദയം
തൻ
തൃക്കണ്ണവളിൽ
ചാഞ്ഞു
മൃട്ടുലസ്ഫീതാർദ്രയായ്
മംഗളമാം
അധരമലർവഴി
വാക്ക്സുധകൾ
മധുരഗംഭീരമായൂർന്നൊഴുകി-
"മകളെ, നീ
പോന്നതു
ഭംഗിയായി
സകലമറിഞ്ഞു
നാം
കാര്യം
ഭദ്രേ!
അനഘനാനന്ദനു
തണ്ണീർനൽകി
ക്കനിവാർന്നു
വത്സേ! നീ
ദാഹം
തീർത്തു;
ജനിമരണാർത്തിദമാകും
തൃഷ്ണ-
യിനി
നിനക്കുണ്ടാകാതാകയാവൂ"
അവളുടെ
ഭാവമറിഞ്ഞു
പിന്നെ
സ്സുവിമല
ധർമ്മോപദേശം
ചെയ്തു
അവളെത്തൻ
ഭിക്ഷുകീ
മന്ദിരത്തിൽ
നിവസിച്ചുകൊൾവാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
ന്നിരുപാധികകൃപാവാരിരാശി
അരിയ
നീർത്താർമൊട്ടേ, നിൻ
തലയിൽ
സ്ഫുരിതമാം
തൂമഞ്ഞിൻതുള്ളി
തന്നിൽ
അരുണൻ
നിർമ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയർക്കദീപ്തിതന്നിൽ
അതുമല്ല
മൂത്തേലും
ബിന്ദു
മാഞ്ഞു
സുധയൂറും
നിൻകരൾക്കാമ്പിൽ
മെല്ലെ;
ദിവസം
പുലർന്നു
വിടർന്നിനി
നീ-
യവികുലശോഭ
വഹിക്കും
പൂവേ
ഭാഗം
നാല്
"ഭിക്ഷുണീ" മന്ദിരം
തന്നിൽ
ബുദ്ധ-
ശിക്ഷിത
വാണു
മാതംഗി
ഭൂഷണമൊക്കെ
വെടിഞ്ഞു, ബാല
തോഷിച്ചു
കൂന്തലരിഞ്ഞു
ശേഷം "ശ്രമണി"മാരേലും
ശുദ്ധ
വേഷം
ശരിയായണിഞ്ഞു
അഷ്ടാംഗമാം
ധർമ്മമാർഗ്ഗം-ബാല
കഷ്ടതയെന്നി
ധരിച്ചു
പാവനമൈത്രിമുതലാം-ചിത്ത
ഭാവന
മൂന്നുംശീലിച്ചു
ആനന്ദനിർവ്വാണം
ചെയ്യൊ
കാമ-
ധേനുവാം
ധ്യാനം
ഗ്രഹിച്ചു
നിർമ്മല
ശീലമാരാകും-അന്യ
ധർമ്മഭഗിനിമാരൊപ്പം
സമ്മോദം
സ്നാനാശനാദി
കളിൽ
ചെമ്മേയിണങ്ങി
രമിച്ചു
കൃത്യങ്ങൾ
കാലം
തെറ്റാതെ, അവൾ
പ്രത്യഹം
ചെയ്യു
മാഴ്കാതെ
നേരത്തെയേറ്റു
നിയമം-കഴി
ഞ്ഞാരാമ
പീകും
കൃശാംഗി
സ്നിഗ്ദ്ധശിലകൾപടുത്തു
പരി
മുഗ്ദ്ധമാം
കല്പടയാർന്നു
താമരപൂത്തു
മണംവീ-ശുന്ന-
ല്ലോമൽ
നീരേലും
കുളത്തിൽ
കൈയ്യിൽ
ചെറുകുടം
താങ്ങി-മറ്റു
തയ്യൽമാരോടൊത്തിറങ്ങി
കോരും
ജലമവൾ, പോയി
ച്ചെന്നു
ചാരുമഹിളാലയത്തിൻ
മുറ്റത്തെഴുന്ന
പൂവല്ലി-നിര
മുറ്റും
രസത്തിൽ
നനയ്ക്കും
പാവനശീലയാൾ
പിന്നെ-ദ്ദന്ത-
ധാവന
ചെയ്തു
നീരാടും
ചായം
പിഴിഞ്ഞ
വസനം-തല്ലി
ക്കായാനിട്ടന്യമണിയും
വായ്ക്കും
കൂതുഹലമാർന്നു-നല്ല
പൂക്കളിറുത്തവൾ
ചെന്നു
ശ്ലാഘ്യരാം
ധർമ്മമാതാക്കൾ-തന്റെ
കാൽക്കൽ
വച്ചമ്പിൽ
വണങ്ങും
ശ്രദ്ധയാർന്നങ്ങിരുന്നോരോ-ധർമ്മ
തത്വങ്ങൾ
ബാല
ശ്രവിക്കും
മദ്ധ്യാഹ്നമായാൽ
വിളമ്പീ-ടുംനൽ
ശുദ്ധമാം 'ഭിക്ഷ' യശിക്കും
ഇങ്ങനെ
കാലംനയിച്ചു-സ്നേഹം
തിങ്ങുമാ
ധർമ്മാലയത്തിൽ
ഏകാന്തസൌഖ്യമായ്
ബാല-സ്നേഹം
ലോകാന്തരമാർന്നപോലെ
അമ്മമന്ദിരത്തിൽ
വസിക്കും-പല
മേന്മയെഴും
രാജ്ഞിമാർക്കും
ബ്രാഹ്മണ 'ഭിക്ഷുണി'മാർക്കു-വൈശ്യ
മാന്മിഴിമാർക്കുമല്ലാർക്കും
കൂറും
ബഹുമതിതാനും-ദിനം
തോറുമിവളിൽ
വളർന്നു
ഏറു
ഗുണം
കണ്ടവൾമേൽ-പ്രീതി
യേറി
ഭഗവാനും
മേന്മേൽ
ഹാ! കാമ്യമാമീ
നഭസിൽ-ഒരു
കാർകൊണ്ടൽ
വന്നുകേറുന്നു;
ലോകമേ, നിൻജഠരത്തിൽ-ഇല്ല
ഏകാന്തതയൊരിടത്തിൽ
അന്തികത്തന്നഗരത്തിൽ-ഈ
ന-
ല്ലന്തരത്തിൽ
തരംനോക്കി
അന്തരണരിൽ
ചില്പേരേ-ഈർഷ്യ
ഹന്ത! തൻ
കോമരമാക്കി
"നിർണ്ണയം
കാലം
മറിഞ്ഞു-വര
വർണ്ണിനീ
ധർമ്മമഠത്തിൽ
മുണ്ഡനം
ചെയ്കയാലിന്നു-ശുദ്ധ
ചണ്ഡാലി
കേറി
സമത്തിൽ
താണ
ചെറുമിയൊന്നിച്ചായ്-അവർ
ക്കൂണുമിരിപ്പും
കിടപ്പും;
കാണി
കൂസാതായി
വെപ്പും
ശാസ്ത്ര
വാണിയും
നാട്ടിൽ
നടപ്പും;
പാരിൽ
യജ്ഞങ്ങളില്ലാതായ്-ദേവ-
ർക്കാരാധനകളില്ലാതായ്;
ആരും
പഠിക്കാതെയായി-വേദം
പോരെങ്കിൽ
ജാതിയും
പോയി."
ഇങ്ങനെയൊക്കെയുരച്ചും-അതിൽ
തങ്ങും
വിപത്തു
വർണ്ണിച്ചും
അഗ്രഹാരം
തോറുമെത്തി-അവർ
വ്യഗ്രരായ്
വാർത്ത
പരത്തി
ക്ഷത്രിയഗേഹത്തിൽ
ചെന്നു
കാര്യ-
മത്രയും
കേൾപ്പിച്ചുനിന്നു
ചെട്ടിമാരെച്ചെന്നിളക്കി-വാർത്ത
പട്ടണമെങ്ങും
മുഴക്കി
എന്തിനു
വിസ്തരിക്കുന്നു-ജന-
മെന്തെന്നില്ലാതെയുഴന്നു
പെട്ടെന്നമാത്യരറിഞ്ഞു-കഥ
കൊട്ടാരമെത്തിക്കഴിഞ്ഞു
വാദരായ്
മന്ത്രിസഭയിൽ-കാര്യം
ഖേദമായ്
മന്നവനുള്ളിൽ
ധന്യൻ
പ്രസേനജിത്തെന്നു-പുകഴ്
മന്നിലെഴും
ബുദ്ധഭക്തൻ
കല്പിച്ചിതോർത്തന്നൃപാലൻ-പിന്നെ
സ്വപ്രജാരഞ്ജനലോലൻ;
"സംഘാരാമത്തിൽഭഗവൽ, പദ
പങ്കജത്തിൽതന്നെയെത്തി
ശങ്ക
ഉണർത്താമതല്ലാ-തുണ്ടോ
സങ്കടത്തിന്നു
നിവൃത്തി?
സർവ്വജ്ഞനല്ലോ
ഭഗവാൻ
ധർമ്മം
നിർവ്വചിക്കേണ്ടതങ്ങല്ലോ"
പിന്നെത്തിരുവിഹാരത്തിൽ-ദൂത
തന്നിശ്ചയം
ചെന്നുണർത്തി
വേഴ്ചയിൽ
സമ്മതം
വാങ്ങി-കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി
പിറ്റേന്നപരാഹ്നമായി-വിണ്ണു
പറ്റിപ്പടിഞ്ഞാറുനിന്നു
മന്നിന
മലിനമുഖത്തിൽ
നിത്യം
പൊന്നിൻപൊടി
പൂശു
ദേവൻ
ദൂരെക്കിഴക്കേ
നിരത്തിൽ-ഉടൻ
തേരൊലി
കേട്ടു
തുടങ്ങി
മങ്ങും
ദിനജ്വാല
മേലേ-പൊടി
പൊങ്ങി
വാനിൽ
പുകപോലെ
ഓരോ
വഴിയായ്
ഞെരുങ്ങി-ജ്ജന
മരാമദ്വാരത്തിൽ
തിങ്ങി;
ഉൽക്ഷിപ്തഖഡ്ഗം
തിളങ്ങും-അംഗ-
രക്ഷകർ
സാദിഭടന്മാർ
തൽക്ഷണം
വാതുക്കലെത്തി-മാർഗ്ഗ-
വിക്ഷോഭം
മെല്ലെയൊതുക്കി
സംഘാരാമത്തിൽ
വളർന്ന
വൃക്ഷ-
സംഘത്തിൽ
ഛായാഗണങ്ങൾ
എത്തുമതിഥിജനത്തെ-സ്വയം
പ്രത്യുദ്ഗമിക്കുന്നപോലെ
ദുർവ്വാഭിരാമച്ഛവിയിൽ
നീണ്ടു
പൂർവ്വമുഖങ്ങളായ്
നിന്നു
ഉള്ളിലത്തെ
നടക്കാവിൽ-കാറ്റിൽ
തുളും
മരങ്ങൾ
നടുവിൽ
കോമളമായ്
മേൽ
കുറുക്കേ-ചേർത്ത
ചേമന്തിപ്പൊന്തോരണത്തെ
ചാലവേ
ചാഞ്ഞൊഴുകും
രശ്മി
മാല
ബഹുലീകരിച്ചു
ഒപ്പമായ്ത്തല്ലിമിനുക്കി-യെങ്ങും
നൻപ്പനിനീരാൽ
നനച്ചു
പുഷ്പദലകൃതമാമം-ഗല-
ശില്പമേർന്നാരാവടിയേ
ആനന്ദഭിക്ഷുവുദാരൻ-ശിഷ്യ-
സാനുഗനായെതിരേല്പാൻ
ചെന്നുടൻ
വാതുക്കൽ
നിന്നു
നൃപ
സ്യന്ദനവും
വന്നണഞ്ഞു
അന്യോന്യമാചാരം
ചെയ്തു-പിന്നെ
മന്നവൻ
തേർവിട്ടിറങ്ങി
പുക്കിതു
പുണ്യാരാമത്തിൽ-പൌര
മുഖ്യസചിവസമേതൻ
ജോഷംനടന്നു
നരേന്ദ്രൻ
മിത-
ഭൂഷൻ
മിതപരിവാരൻ
പാടിനടന്നിതൊളിവിൽ
മാവിൻ
വാടിയിൽ
പൂങ്കുയിൽ
വൃന്ദം
മഞ്ഞക്കിളി
മിന്നൽപോലെ-ഞാവൽ
കുഞ്ജങ്ങളുള്ളിൽ
പറന്നു
പാലമേൽ
പാതി
കരേറി-അണ്ണാൻ-
വാലുയർത്തിത്തെല്ലിരുന്നു
കൂടെക്കൂടെത്തിരുമേനി
തിരി-
ഞ്ഞോടിച്ചു
കണ്ണിതിലെല്ലാം
ഉള്ളിൽ
ത്തൈമാതളത്തോപ്പിൽ-തൊണ്ടു-
വിള്ളും
ഫലങ്ങളിൽ
നിന്നും
മാണിക്യഖണ്ഡങ്ങൾകൊത്തി-ത്തിന്നൊ
ട്ടീണം
കലർന്ന
ശുകങ്ങൾ
"ബുദ്ധം
ശരണം
ഗച്ഛാമി:-എന്ന
സങ്കേതം
പാടിപ്പറന്നു
ഇമ്പം
കലർന്നതു
കേട്ടു
ഭക്തൻ
തമ്പുരാൻ
രോമാഞ്ചമാർന്നു
തൽക്ഷണമെല്ലാരുമെത്തി-യങ്ങാ
സാക്ഷാൽ
സുഗതനികേതം
ഉള്ളറതൻ
മറ
മാറ്റി-യെഴു
ന്നെള്ളി
ഭഗവാൻ
വെളിയിൽ
പൊൻമുകിൽച്ചാർത്തുകൾ
നീക്കി
യുദി
ച്ചുന്മുഖനാം
രവിപോലെ!
വീണു
വണങ്ങി
നൃപാലൻ-മൌലി
മാണിക്യദീപിതശാലൻ
ഒട്ടു
ഭഗവാനുയർത്തീ-മഞ്ഞ
പ്പട്ടാടതൂങ്ങ്നും
പൊൻകൈകൾ
മിന്നി
ക്ഷണം
കൂറ
പാടി-നിൽക്കും
പൊന്നിൻകൊടിമരംപോലെ
പിന്നെ
വിചിത്രാസ്തരത്തിൽ-ദേവൻ
മന്നവൻ
തന്നെയിരുത്തി
താനും
വിരിപ്പിലിരുന്നാൻ-ശുദ്ധ
മേനിയേറും
പൂന്തളത്തിൽ
മറ്റു
ജനങ്ങളും
വന്നു-വന്ദി
ച്ചുറ്റതാം
സ്ഥാനത്തിരുന്നു
കോലായിലുമാസ്തൃതമായ്-വ്യാസ
മേലും
തിരുമുറ്റമെങ്ങും
ശാലതൻ
വാമപാർശ്വത്തിൽ-ഖ്യാതി
കോലും
ശ്രമണിമാർതങ്ങി;
ദക്ഷിണപാർശ്വത്തതുപോൽ-പോന്നു
ഭിക്ഷുവര്യന്മാരിരുന്നു
അന്തിപ്പൊന്മേഘാംബരമാർന്നൊളി
ചിന്തുന്നതാരങ്ങൾ
പോലെ
മദ്ധ്യത്തിൽ
വീരാസനസ്ഥൻ-പരി-
ബദ്ധാസ്യ
തേജോവലയൻ
ബുദ്ധൻ
തിരുവടി
തന്നെ-നൃപ-
നുത്തരളാശയൻ
നോക്കി
സംഗതി
തന്റെ
ലഘുത്വം-കൊണ്ടു
ഭംഗുരകണ്ഠനായ്
മൌനം
കൈക്കൊള്ളും
ഭൂപനെനോക്കി-സ്വയം-
മക്കൃപാത്മാവരുൾചെയ്തു;-
'വത്സ, മാതംഗിയെച്ചൊല്ലി-വിചി-
കിത്സയല്ലല്ലി
വിഷയം?
എന്തു
പറവൂ! എന്തോർപ്പൂ-ജാതി
ഹന്ത
വിഡംബനം
രാജൻ!
ക്രോധിച്ചു
ജന്തു
പോരാടും-സ്വന്ത-
നാദത്തിൻ
മാറ്റൊലിയോടും
വല്ലിതന്നഗ്രത്തിൽനിന്നോ-ദ്വിജൻ
ചൊല്ലുക
മേഘത്തിൽനിന്നോ
യാഗാഗ്നിപോലെ
ശമിതൻ-ഖണ്ഡ-
യോഗത്തിൽ
നിന്നോ
ജനിപ്പൂ?
അജ്ജാതി
രക്തത്തിലുണ്ടോ?-അസ്ഥി
മജ്ജ
ഇതുകളിലുണ്ടോ?
ചണ്ഡാലിതന്മെയ്
ദ്വിജന്റെ-ബീജ-
പിണ്ഡത്തിനൂഷരമാണോ?
പുണ്ഡ്രമോ
പൂണുനൂൽതാനോ-ശിഖാ-
ഷണ്ഡമോ
ജന്മജമാണോ?
അക്ഷരബ്രഹ്മം
ദ്വിജന്മാർ
സ്വയം
ശിക്ഷകൂടാതറിയുന്നോ?
എല്ലാ
ക്രീമികളുംപോലെ-ജനി-
ച്ചില്ലാതാം
മർത്ത്യരെയെല്ലാം
കല്യമാം
കർമ്മനിയതി-കര-
പല്ലവം
താൻ
ചെയ്കയല്ലേ?
മുട്ടയായും
പുഴുവായും; - നിറം
പെട്ട
ചിറകുകളാർന്നു,
ചട്ടറ്റ
വിണ്ണിൽ
പറന്നു
മലർ
മട്ടുണ്ണു
പൂമ്പാറ്റയായും
പോകുന്നിതു
മാറിമാറി
പ്പല
പാകത്തിലേകബീജംതാൻ
നാമ്പും
കുരുമൊട്ടും
വർണ്ണം-പൂണ്ട
കൂമ്പും
മലരും
സുമം
താൻ
നെല്ലിൻ
ചുവട്ടിൽ
മുളയ്ക്കും-കാട്ടു
പുല്ലല്ല
സാധു
പുലയൻ!
ശങ്ക
വേണ്ടൊന്നായ്
പുലർന്നാൽ-അതും
പൊങ്കതിർപൂണും
ചെടിതാൻ;
സിദ്ധമതിന്നു
ദൃഷ്ടാന്തം-അസ്മൽ
പുത്രിയീ
മാതംഗിതന്നെ
സത്യധർമ്മങ്ങൾക്കെതിരാം-ശാസ്ത്രം
ശ്രദ്ധിയായികങ്ങു
നൃപതേ!
അർത്ഥപ്രവചനം
ചെയ്യാ-മതിൽ
വ്യർത്ഥമുദരംഭരികൾ
ഇന്നലെചെയ്തൊരബദ്ധം-മൂഢ-
ർക്കിന്നത്തെയാചാരമാവാം;
നാളത്തെശാസ്ത്രമതാവാം-അതിൽ
മൂളായ്ക
സമ്മതം
രാജൻ
എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം
ഹന്ത! വിവരമില്ലാതെ
അന്ധകാരപ്രാന്തരത്തിൽ
കഷ്ടം!
അന്ധരെയന്ധർ
നയിപ്പൂ
വൃക്ഷമായും
ചെടിയായും-പരം
പക്ഷിയായും
മൃഗമായും
ലക്ഷം
ജന്മങ്ങൾ
കഴിഞ്ഞാൽ-ജന്തു
പക്ഷേ, മനുഷ്യനായെന്നാം
എന്നെത്തുടർന്നെഴും
നീണ്ട
ജന്മ
പൊന്നോമൽച്ചങ്ങലതന്റെ
പിന്നിലെക്കണ്ണിയോരോന്നിൽ-പൊങ്ങി
മിന്നിയെന്നെത്തന്നെ
കാൺമൂ
ഓടും, മുയൽകൂറ്റനായും,-മരം-
ചാടിയായും
പാഞ്ഞിരകൾ
തേടും
കരിമ്പുലിയായും-വേട്ട
യാടുന്ന
വേടനായും
താൻ
ജന്തുക്കളൊക്കെയീവണ്ണം-ശ്രീമൻ
ഹന്ത! സഹജരെന്നല്ല
ചിതിക്കിലൊന്നായ്
വരുന്നൂ-പിന്നെ
ന്തന്തരം
മർത്ത്യർക്കു
തമ്മിൽ?
വ്യാമോഹമാർന്നും
സുഖത്തിൽ-പര-
ക്ഷേമത്തിൽ
വിപ്രിയമാർന്നും
പാമരചിത്തം
പുകഞ്ഞു-പൊങ്ങും
ധൂമമാമീർഷ്യതൻ 'ജാതി'
ഗർവ്വമായും
ദ്വേഷമായും-പിന്നെ
സർവ്വമനോദോഷമായും
ആയതു
മാറുന്നു
വർണ്ണം-സ്വയം
സായന്തനാംബുദമ്പോലെ
സ്വന്തകുടുംബം
പിരിക്കും-അതു
ബന്ധുക്കളെ
വിഭജിക്കും
ഹന്ത! വർഗ്ഗങ്ങൾ
തിരിക്കും-പക
ച്ചന്ത്യമായ്
ലോകം
മുടിക്കും
തന്നാശ്രിതരെയും
ലോക-ത്തെയും
തിന്നും
കറുത്തോരിത്തീയെ
ആരാധിക്കായ്വിൻ
അസൂയാ-മഹാ
മാരിയെ, ജ്ജാതിയെ
ആരും
ചൊല്ലുവൻ
ജന്തുവെത്താഴ്ത്തും-ദോഷ
മെല്ലാമിതിലടങ്ങുന്നു
ഈ
രാക്ഷസിയെജ്ജയിച്ചാൽ-ഘോര-
നാരകദ്വാരമടഞ്ഞു
ഭോഗപരയായി, ജ്ജന്തു-രക്ത
രാഗയാമാ
ഹിംസതന്നെ
പൂജ്യൻ
നൃപൻ
ബിംബിസാരൻ-തന്റെ
രാജ്യത്തിൽ
നിന്നകലിച്ചു
താണ
സംസൃഷ്ടർതന്നെ-നിജ
ഭ്രൂണത്തിൽ
കൊല്ലാതെകൊന്നു
ജന്മം
വിഫലമാക്കിടും-മഹാ-
കലുഷകാരിണിയായി
ചാതുര്യമായ്
പലവർണ്ണം-തേടും
ജാതിയാമീ
ഹിംസതന്നെ
ഭൂതദയയെ
നിനച്ചും-സ്വന്ത
നീതിയെയോർത്തും
നൃപേന്ദ്ര!
നിഷ്കൃഷ്ടമാമാജ്ഞയാലേ-യങ്ങും
നിഷ്കാസിക്കിൽ
ശുഭമായി
ചെന്നതു
ലോകക്ഷേമാർത്ഥം-ചെയ്ക
എന്നല്ലിദ്ധർമ്മാശ്രമത്തിൽ
എന്നുമീ
ബാധ
കടക്കാ-താക്കു
കെന്നർത്ഥിക്കുന്നു, യൂപത്തിൽ
ആട്ടിൻകിടാവിനെ
മീളാൻ
ആഞ്ഞു
നീട്ടിയ
കണ്ഠ
നൃപതേ!
മോഹം
കളഞ്ഞു
ജനത്തെ-ത്തമ്മിൽ
സ്നേഹിപ്പാൻ
ചൊൽക
നരേന്ദ്ര!
സ്നേഹത്തിൽ
നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ
വൃദ്ധി
നേടുന്നു
സ്നേഹം
താൻ
ശക്തി
ജഗത്തിൽ-സ്വയം
സ്നേഹം
താനാന്ദമാർക്കും
സ്നേഹം
താൻ
ജീവിതം
ശ്രീമൻ-സ്നേഹ-
വ്യാഹതി
തന്നെ
മരണം;
സ്നേഹം
നരകത്തിൻ
ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം
പണിയും
പടുത്വം
അമ്മതൻ
നെഞ്ഞുഞെരമ്പിൽ-തങ്ങി
ചെമ്മേ
ചെഞ്ചോരയെത്തന്നെ
അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
നമ്മോടതോതുന്നു
രാജൻ!
ചൊല്ലിനേനീർഷ്യയല്ലാതെ-മർത്ത്യ-
ർക്കില്ലതാനില്ലതാൻ
ജാതി.
മുല്പാടു
വീണുവണങ്ങി-നൃപ-
നത്ഭുതഭക്തിവിവശൻ
"കല്പനപോലെ"യെന്നോതി, - സ്ഫുടം
കൂപ്പിയ
പാണിദ്വയത്താൽ
ആനന്ദബാഷ്പം
ചൊരിഞ്ഞു-സഭ-
യാനതമൌലിയായപ്പോൾ
ലോലാശ്രു
വീണു
പൂർവ്വാംഗം-ആർദ്ര-
ചേലമായ്
ഭിക്ഷുകീവൃന്ദം
ഓലും
മജ്ഞിൽ
പൂനനഞ്ഞ-കൃത
മാലവനിപോൽ
വിളങ്ങി.
ചെമ്പൊൽക്കരാബ്ജങ്ങൾ
പൊക്കി-ആശി-
സ്സമ്പിലരുളിയെല്ലാർക്കും,
ഉള്ളിലേക്കാദ്ദിവ്യരൂപം-എഴു-
ന്നള്ളി
ഭുവനൈകദീപം.
ഉന്നതശാഖിമേൽനിന്നും-വെയിൽ-
പൊന്നൊളി, യാഗതദേവർ
വിൺമേൽ
മടങ്ങും
കണക്കേ-പൊങ്ങി;
അമ്മഹായോഗം
പിരിഞ്ഞു
വാസന്തി
കുന്ദ
കുമുദ-മലർ
വാസനാചർച്ചിതമായി
എങ്ങുമൊരുശാന്തി
വീശി-ലോകം
മുങ്ങി
നിർവ്വാണത്തിൽ
താനേ
എത്തിനിന്നൂ
ഭാരതത്തി-ലൊരു
പത്തുശതാബ്ദമശ്ശാന്തി.
-ശുഭം-
ദുരവസ്ഥ
ഒന്ന്
മുമ്പോട്ടു
കാലം
കടന്നുപോയീടാതെ
മുമ്പേ
സ്മൃതികളാൽ
കോട്ട
കെട്ടി
വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാർ
വാണരുളുന്ന
നാട്ടിൽ,
കേരളജില്ലയിൽ
കേദാരവും
കാടു-
മൂരും
മലകളുമാർന്ന
ദിക്കിൽ,
ക്രൂരമഹമ്മദർ
ചിന്തുന്ന
ഹൈന്ദവ-
ച്ചോരയാൽ
ചൊല്ലെഴും 'ഏറനാട്ടിൽ',
വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു
തിരിഞ്ഞു
പോകും
ഊടുവഴിഞരമ്പൊന്നങ്ങൊരു
ചെറു-
പാടത്തിൽ
ചെന്നു
കലാശിക്കുന്നു.
പൊക്കം
കുറഞ്ഞു
വടക്കുപടിഞ്ഞാറേ-
പ്പക്കത്തിൽ
കുന്നുണ്ടതിൻ
ചരിവിൽ,
ശുഷ്കതൃണങ്ങൾക്കിടയിലങ്ങിങ്ങായി
നിൽക്കുന്നിതു
ചില
പാഴ്മരങ്ങൾ.
കുറ്റിച്ചെടിയിലപ്പുൽത്തറയിൽ
ചേർന്നു
പറ്റിയിടയ്ക്കിടെ
മിന്നീടുന്നു
ഇറ്റിറ്റു
വീണുള്ള
ചോരക്കണങ്ങൾപോൽ
തെറ്റിപ്പഴത്തിൻ
ചെറുകുലകൾ.
അപ്പാഴ്മരങ്ങളും
വാച്ച
മുളകിന്റെ
നല്പാകമാം
കതിർ
ഞാന്നു
കാണായ്,
കുപ്പായത്തിൽ
തെറിച്ചോലും
നിണമോടും
മുല്പെട്ട
മാപ്പിളക്കയ്യർപോലെ.
ചെറ്റുദൂർത്തച്ചരിവിലൊരു
ജലം-
വറ്റിയ
തോടാണതിന്റെ
വക്കിൽ
ഒട്ടു
കിഴക്കായൊരില്ലിക്കൂട്ടം
തെന്നൽ
തട്ടി
വടക്കോട്ടു
ചാഞ്ഞു
നില്പൂ!
വേണുപ്രരോഹമോരോന്നങ്ങതിൽപ്പൊങ്ങി-
ക്കാണുന്നുതേ
നിശിതാഗ്രമോടും
കാർക്കശ്യമേലുന്ന
കുന്തം
കലർന്നൊരു
'ഗൂർക്കപ്പട'തൻ
നളികംപോലെ.
അങ്ങടുത്തായ്
മേഞ്ഞു
നാളേറെയായ്
നിറം
മങ്ങിപ്പതിഞ്ഞു
പാഴ്പുല്ലുമാടം
കാണാം
ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ
വയൽവരമ്പിൽ.
അന്തികത്തിൽ
ചെല്ലുന്തോറുമൊരു
ചൊവ്വും
ചന്തവുമില്ലക്കുടിലു
കണ്ടാൽ
വൃത്തവും
കോണും
ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല
ശില്പിതന്ത്രം.
വണ്ണംകുറഞ്ഞൊരു
രണ്ടു
ചാൺ
പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു
ചുറ്റും
കോണും
മുഴകളും
തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു
കൈവിരല്പ്പാടുപോലും.
മുറ്റും
കിഴക്കായി
വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതിൽ
മുഴുവൻ
പറ്റിക്കറുകയും
പർപ്പടകപ്പുല്ലും
മറ്റു
തൃണങ്ങളും
മങ്ങിനില്പൂ.
പൊട്ടക്കലമൊന്നിൽ
നീരുമൊരുമൊരു
കരി-
ച്ചട്ടിയും
കാണാം
വടക്കരികിൽ
കന്നുകടിച്ചിലപോയിത്തല
ചാഞ്ഞു
നിന്നിടും
തൈവാഴതൻ
ചുവട്ടിൽ.
തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനയ്ക്കും
ചട്ടറ്റ
വിത്തൊന്നുതന്നെ-യിതാ
വിത്തു
പൊട്ടിവന്നീടും
പൊടിപ്പുതന്നെ.
എന്തുള്ളൂ
ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും
സഹജരല്ലോ.
അന്തണനെച്ചമച്ചുള്ളൊരു
കൈയല്ലോ
ഹന്ത
നിർമ്മിച്ചു
ചെറുമനേയും.
ബാഹുവീര്യങ്ങളും
ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര
വിഫലമാക്കിത്തീർത്തു
നീ
ഹിന്തുധർമ്മമേ, 'ജാതി'മൂലം!
എത്ര
പെരുമാക്കൾ
ശങ്കരാചാര്യന്മാ-
രെത്രയോ
തുഞ്ചന്മാർ
കുഞ്ചന്മാരും
ക്രൂരയാം
ജാതിയാൽ
നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ.
തേച്ചുമിനുക്കിയാൽ
കാന്തിയും
മൂല്യവും
വാച്ചിടും
കല്ലുകൾ
ഭാരതാംബേ.
താണുകിടക്കുന്നു
നിൻ
കുക്ഷിയിൽ
ചാണ
കാണാതെയാറേഴു
കോടിയിന്നും.
എന്തിന്നു
കേഴുന്നു
ദീനയോ
നീ
ദേവി,
എന്തു
ഖേദിപ്പാൻ
ദരിദ്രയോ
നീ?
ഹന്തയിജ്ജാതിയെ
ഹോമിച്ചാഴിച്ചാൽ
നിൻ
ചിന്തിതം
സാധിച്ചു
രത്നഗർഭേ.
തൊട്ടുകൂടാത്തവർ
തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ
പെട്ടാലും
ദോഷമുള്ളോർ
കെട്ടില്ലാത്തോർ
തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ
ജാതിക്കോമരങ്ങൾ!
ഭേദങ്ങളറ്റ
പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു
വേദം
നാലും,
വൈദികമാനികൾ
മർത്ത്യരിൽ
ഭേദവും,
ഭേദത്തിൽ
ഭേദവും
ജല്പിക്കുന്നു!
എന്തൊരു
വൈകൃതം
ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന
വൈപരീത്യം?
നിർണ്ണയം
നിന്നെപ്പോൽ
പാരിലധോഗതി
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.
പോകട്ടെ,യെന്തു
പറവൂ-കഥയിതു
പോകട്ടെ-മുൻചൊന്ന
ലക്ഷണത്താൽ
കേവലം
ശൂന്യമല്ലക്കുടിലുണ്ടതിൽ
പാവങ്ങളായ
പുലയരാരോ.
തഞ്ചാറില്ലായതിലഅളേറെ
മുറ്റത്തു
സഞ്ചരിക്കാറുമില്ലേറെയാരും
പാടത്തിറങ്ങും
വഴിതന്നഹോ
കഴൽ-
പ്പാടേറ്റു
നന്നേ
തെളിഞ്ഞിട്ടില്ല.
അല്ലെങ്കിലിങ്ങീയടിമകൾ
പേടിച്ചു
മെല്ലെ
നടപ്പതു
മണ്ണറിയാ
എല്ലാറ്റിലും
തുച്ഛമല്ലോ
ചെറുമക്കൾ
പുല്ലുമിവർക്കു
വഴിവഴങ്ങാ.
മറ്റുള്ളവർക്കായൂഴാനും
നടുവാനും
കറ്റകൊയ്യാനും
മെതിക്കുവാനും
പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു
കൃഷിപ്പണി
ചെയ്യുവാനും
ഒന്നോർത്താൽ
മാടും
കയർക്കുമിതുകളോ-
ടൊന്നായവറ്റയെ
നാം
ഗണിച്ചാൽ
പാരം
പവിത്രങ്ങൾ
പയ്ക്ക,ളിപ്പാവങ്ങൾ
ദൂരത്തും
തീണ്ടുള്ള
നീചരല്ലോ
നാഗരികനരലോകത്തിൻ
ശ്യാമമാ-
മാകൃതിപൂണ്ട
നിഴൽകണക്കേ
പ്രാകൃതർ
താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും
എങ്കിലും
ഹിന്തുക്കളെന്നുമിവരെ
നാം
ശങ്കകൂടാതെ
കഥിച്ചിടുന്നു
മുങ്ങിക്കുടക്കും
കളിമണ്ണും
നേരോർത്താൽ
തുംഗമാം
പാറയുമൊന്നാമല്ലോ
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും
പേയുമിവർക്കു
ദൈവം
കുക്ഷിയിൽക്കൊണ്ട
കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.
കൂറത്തരമില്ല
താരുണ്യത്തിൽ, ചിലർ
കീറക്കരിത്തുണിച്ചീന്തൽ
ചാർത്തി
നാണംമറയ്ക്കും, ചിലർ
നിജായുസ്സൊരു
കോണകംകൊണ്ടു
കഴിച്ചുകൂട്ടും.
ഇപ്പോലെ
കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും
ലക്ഷങ്ങൾ
കേരളത്തെ
അപ്പാവങ്ങൾക്കുള്ളെടുപ്പിന്റെ
കേമത്ത-
മിപ്പുല്ലുമാടം
പറയുമല്ലൊ.
എന്നാൽ
കുടിലിലുമെന്തെങ്കിലും
നന്മ-
യൊന്നുണ്ടാം, ദൈവം
ദയാലുവല്ലേ!
സന്ദേഹമില്ലിങ്ങു
സൗധങ്ങളിൽനിന്നു
പോന്നിപ്പോൾ
ശാന്തത
മേവുന്നുണ്ടാം.
ഹന്ത
പാളയ്ക്കുള്ളിൽ
മൂടിമറച്ചൊരു
ചന്തമേറീടും
വദനമല്ലേ!
കാണുന്നു
നോക്കിൽ
പുറമ്പോള
നീങ്ങാതെ
ചേണുറ്റു
മിന്നുന്ന
പൂവുപോലെ.
തറ്റുടുത്തൂരുമറഞ്ഞ
മനോജ്ഞമാ-
മൊറ്റക്കണങ്കാൽ
മടക്കിവച്ചും,
മറ്റേക്കഴൽ
നിലത്തൂന്നിയമ്മുട്ടിന്മേൽ
പറ്റിയ
കൈത്തണ്ടിൻചെന്തളിരിൽ
പൂമഞ്ജുവക്ത്രം
ചരിച്ചുവച്ചും, മറ്റേ-
യോമൽക്കൈത്താർ
നിലത്തൂന്നിക്കൊണ്ടും
കീറപ്പനമ്പായിലാരോ
മുഷിഞ്ഞൊരു
കൂറ
പുതച്ചു
കുനിഞ്ഞിരിപ്പൂ.
നീണ്ടു
ചുരുണ്ടേറെ
വാച്ച
തലമുടി
വേണ്ടപോൽ
കെട്ടാതടിക്കഴുത്തിൽ
താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തിൽ
ഓലയിട്ടേറ്റം
വടിഞ്ഞിപ്പോൾ
ശൂന്യമായ്
ലോലമനോജ്ഞമാം
കാതിഴകൾ
തോളോളം
തൂങ്ങുന്നു
നല്ലാർമുഖശ്രീക്കു
ദോളകൾപോലെ
പഴയമട്ടിൽ
നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും
ചെറുമിയല്ല.
കോമളമായിളംമാന്തളിർപോലല്പം
ശ്യാമളമാകിലും
പൂവൽമെയ്യും
ആഭയും
മട്ടുമുടുപ്പുമിവൾക്കുള്ളോ-
രാഭിജാത്യത്തിന്റെ
മെച്ചമോതും
അത്തലാർക്കും
വായ്ക്കുമിക്കാലം
ചാളയി-
ലിത്തയ്യൽ
വന്നുകുറ്റുങ്ങിയെന്നാം
നത്തക്കുളത്തിൽ
നിയതിയാൽ
നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.
അയ്യോ
ശരി, നെറ്റിത്തിങ്കൾക്കലയിലും,
അയ്യേൽമിഴിപ്പൂങ്കപോലത്തിലും
വാടാത്ത
ചെന്തളിർപോലെ
മിനുത്തിന്നും
പാടലമാമച്കൊടികൾമേലും,
ഓടാതെനിൽക്കും
കടക്കണ്ണിൻകോണിലും
കേടറ്റ
ലാവണ്യരാശിക്കുള്ളിൽ
ആടലിൻവിത്തു
കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള
മിഴിക്കു
കാണാം.
വിണ്ടലത്തെങ്ങോ
വിളങ്ങിയ
താരമേ!
കുണ്ടിൽ
പതിച്ചു
നീ
കഷ്ടമോർത്താൽ!
ഉന്നതഭാഗ്യങ്ങളൊന്നും
സ്ഥിരമല്ല,-
യിന്നതിന്നാർക്കേ
വരുവെന്നില്ല.
ഭള്ളാർന്ന
ദുഷ്ടമഹമ്മദന്മാർ
കേറി-
ക്കൊള്ളയിട്ടാർത്തഹോ
തീ
കൊളുത്തി
വെന്തുപോയോരു
വമ്പിച്ച
മനയ്ക്കലെ
സന്താനവല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ
വെട്ടിക്കൊലചെയ്തും
'അള്ളാ' മതത്തിൽ
പിടിച്ചു
ചേർത്തും
ഉള്ളിൽ
നടക്കും
തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ
കണ്ണിയാൾ
ചാടിപ്പോന്നാൾ.
നായാട്ടിനായി
വളഞ്ഞ
വനം
വിട്ടു
പായുന്നൊരൊറ്റ
മാൻകുട്ടിപോലെ,
വേകുന്ന
സൗധം
വെടിഞ്ഞു
പറന്നുപോ-
മേകയാം
പ്രാവിൻകിടാവുപോലെ,
ആയാസമാർന്നികുലകന്യ
ഹാ! വിധി-
ത്തായാട്ടിനാൽ
വന്നീ
മാടംപൂക്കാൾ.
പാവമിപ്പെൺകൊടി
ശാപംപിണഞ്ഞൊരു
ദേവതപോലെയധ:പതിച്ചാൾ.
ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും
മിനുത്തെഴുമില്ലിത്തൂണിൽ
കെട്ടിവളർത്തിക്കുലച്ച
പൂവല്ലിപോൽ
മുട്ടിയിരുന്നിപൊളിന്നതാംഗി
മറ്റൊരു
ലക്ഷ്യത്തിൽ
കണ്ണയച്ചീടുന്നു
മുറ്റും
തൻമുമ്പിൽ
കുടിലിനുള്ളിൽ.
ഉറ്റവരുണ്ടാമടുത്താരോ
തന്വിക്കു
ചെറ്റനങ്ങുന്നുണ്ടു
ചുണ്ടുതാനും.
അംഗുലീപല്ലവം
ചൂണ്ടുന്നഹോ, തല
ഭംഗിയിൽ
തയ്യൽ
കുലുക്കിടുന്നു.
അല്ലലിൻഭാരം
കുറയുമാറാരോടോ
സല്ലപിക്കുന്നിവൾ
തർക്കമില്ല.
ഹന്ത! മിനുത്ത
മുളമ്പീലിച്ചട്ടങ്ങൾ
പന്തിയിൽ
നല്പനനാരാൽ
കെട്ടി
ചന്തത്തിലീർക്കിലാൽ
തീർത്ത
കിളികൂടൊ-
ന്നന്തികത്തുണ്ടിതാ
തൂങ്ങിടുന്നു.
ആയതിന്മദ്ധ്യേ
വിലങ്ങനെ
വച്ചിട്ടു-
ള്ളായതമായൊരു
കോലിൽപ്പറ്റി
ആനതപൂർവ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു
കൊഞ്ചിക്കൊഞ്ചി.
ചുട്ടകിഴങ്ങിൻമുറിയും
ചിരട്ടയി-
ലൊട്ടു
ജലവുമക്കൂട്ടിൻകോണിൽ
ഇച്ഛവരുമ്പോളെടുത്തു
കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു
വൃത്തിയായി.
തങ്കദ്യുതിയാർന്ന
ചൂണ്ടുമതേനിറം
തങ്കും
നയനപരിസരവും
മാവിൻകരുന്തളിർമേനിയും
തൂവെള്ള-
ത്തൂവൽതിളങ്ങുമടിച്ചിറകും
താവുന്നൊരിക്കളിക്കോപ്പിനോടാണിവൾ
പാവം
സംസാരിപ്പതിന്നഥവാ,-
ആധിപ്രവാഹം
കരകവിഞ്ഞോടുന്ന
ചേതസ്സിനേതു
പഴുതു
പോരാ.
ചൊല്ലുന്നു
തേന്മൊഴിയാളച്ചിറകേലും
ചെല്ലസ്സഖിയോടാ'യോമലാളേ,
വല്ല
കഥയും
പറകെടോ
നീ, കാലം
വല്ലാത്ത
ഭാരമായ്, നീങ്ങാതായി.
ഇറ്റിറ്റു
വീഴുന്ന
തേന്തുള്ളിയെൻ
ചെവി-
ക്കിറ്റിച്ചിന്നാർത്തി
നീയേറ്റിടുന്നു.
ഒറ്റമൊഴിയും
മുറിവാക്യവും
മേലിൽ
പറ്റില്ലെനിക്കു
മുഷിഞ്ഞു
മൈനേ.
എന്തെടോ
നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാൽ
നിന്റെ
ചെറുതലയും?
സ്വന്തകുലവും
കുലായവും
വിട്ടിന്നു
ബന്ധനമാർന്നല്ലോ
വാഴ്വു
നീയും.
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാൻ
നിന്നിൽ
പക്ഷമേറുന്നതാം
പക്ഷിവര്യേ.
തുല്യവിപത്താർന്നോർ
തമ്മിലേലും
വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.
കഷ്ടം! കനകമുഖിയെനിക്കായ്
വ്യഥാ
കഷ്ടപ്പെടുന്നു
നീ, വേണ്ട
വേണ്ട,
വിട്ടുകളവൻ
പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെൻ
കൈ
തടയുന്നുള്ളു."
എന്നാഞ്ഞു
പഞ്ജരവാതിൽ
തുറക്കുവാൻ
സുന്ദരി
കൈവല്ലിയൊട്ടു
നീട്ടി;
സന്ദേഹിക്കുന്നു
നെടുവീർപ്പിടുന്നഹോ
മന്ദാക്ഷമാർന്നു
വിരമിക്കുന്നു.
"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു
നിന്നെ
വിടാവതല്ല.
തെല്ലതിന്നാകാതെയെൻ
കൈ
തടയുന്നു
വല്ലാത്ത
ചങ്ങല
വേരൊന്നയ്യോ!
എന്നിലലിഞ്ഞേകനേകിയേകാന്തത്തിൽ
നിന്നെയെനിക്കു
വിനോദമേകാൻ
എങ്ങനെ
ഞാൻ
തല്പ്രണയം
ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു
നിന്നെ;
എന്നല്ല, നീയിനി
മോചിച്ചു
കൂട്ടത്തിൽ
ചെന്നാലും
പക്ഷികൾ
ശണ്ഠകൂട്ടാം.
ഇല്ലങ്ങളൊന്നിലീ
ഞാൻ
ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം
പോകേണ്ട, പോകേണ്ടയോമനേ, നമ്മൾക്കു
ചാകുംവരയ്ക്കിക്കുടിലിൽ
വാഴാം
ഏകട്ടെയാശ്വാസം
നമ്മൾക്കിനി
നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ
ദൈവംതന്നെ.
പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:സ്ഥിതിയോർക്കുമ്പോൾ
സാരമില്ല.
സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു
നിനക്കു
പോയാൽ.
ഇത്തരം
കൂടൊരു
കാട്ടുപക്ഷിക്കില്ല-
യിത്ര
സുഖവുമില്ലോർത്തുകണ്ടാൽ.
ഞാനോ
വലിയൊരു
നമ്പൂരിയാഢ്യന്റെ
മാനദയായ
പെൺകുട്ടിയല്ലോ
എന്തറിവൂ
നീ
മനയ്ക്കലെ
പ്രൗഢിയു-
മന്തസ്സും
ഞാനതു
ചൊല്ലിയാലും.
ഉച്ചമാമില്ലത്തെ
വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ
മണിയറയിൽ
ഇച്ഛാനുകൂലസുഖംപൂണ്ടു
മേവിനേ-
നച്ഛനുമമ്മയ്ക്കും
പ്രാണനായ്
ഞാൻ
എന്തു
ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു
വണങ്ങിനിൽക്കും
സ്വന്തനീരാട്ടുമുടയാടചാർത്തലും-
കൂടിയവർ
നിന്നെ
ചെയ്യിപ്പിക്കും.
പന്തിയിൽ
ചിക്കിയുണക്കും
തലമുടി
ചന്തത്തിൽ
കോതി
മുടഞ്ഞുകെട്ടും.
തക്ക
മിനുക്കിയണിയിക്കും
കർണ്ണത്തിൽ
സംസ്കരിക്കും
മിഴിയഞ്ജനത്താൽ.
വെൺകലക്കാപ്പുകളെല്ലാം
കരങ്ങളിൽ
തങ്കപ്രഭയിൽ
വിളക്കിച്ചാർത്തും.
തോഴിമാരിങ്ങനെ
ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും
നിത്യമായും.
കോണിയിറങ്ങീട്ടില്ലോമനേയേറെ
ഞാൻ
നാണം
വെടിഞ്ഞു
നടന്നിട്ടില്ല.
വട്ടകൂടയും 'വൃഷലി'യും
കൂടാതെ-
യൊട്ടെൻ
കുളക്കടവോളവും
ഞാൻ
ധന്യനാമച്ഛനൊഴിഞ്ഞെൻ
മുഖം
തന്നെ-
യന്യപുരുഷന്മാർ
കണ്ടിട്ടില്ല.
കൊഞ്ചി
ഞാൻ
ചൊൽവതു
കേട്ടിട്ടില്ലാരുമെൻ-
പഞ്ചവർണ്ണപ്പൂങ്കിളിയല്ലാതെ.
വേണ്ടാ
പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങൾ
വീണ്ടും
വരാതെ
പറന്നുപോയി.
തണ്ടലർസംഭവനങ്ങനെയെൻപിഞ്ചു-
മണ്ടയിൽ
താഴ്ത്തിയെഴുതിപ്പോയി.
നിന്നെ
മുഷിപ്പിക്കുന്നുണ്ടാവാം, നിർത്തി
ഞാൻ,
പൊന്നേലും
ചുണ്ടാളേയെൻ
പുലമ്പൽ.
അല്ല! നീയാസ്യം
ചരിച്ചു
ചെവികൊടു-
ത്തെല്ലാം
ശ്രദ്ധിച്ചുതാൻ
കേൾക്കുന്നല്ലോ.
ചൊല്ലുവാൻ
കെഞ്ചുപോലോമൽചെറുമിഴി
തെല്ലു
ചാച്ചെൻ
മുഖം
നോക്കുന്നല്ലോ.
വീണ്ടും
പറവൻ, നിനക്കു
രസമുണ്ടു;
നീണ്ട
പകൽതാണ്ടാനുണ്ടെനിക്കും.
ഇണ്ടലിൻഭാരം
മൊഴിയാൽ
കുറകിലുൾ-
ത്തണ്ടിനു
താങ്ങാറാം
ജീവിതവും.
അല്ലലെനിക്കു
പിണഞ്ഞതു
ചൊല്ലുവൻ
കല്ലും
കരഞ്ഞുപോമക്കഥ
നീ
ഓമനേ, കേട്ടു
നിലവിളിച്ചീടല്ലേ,-
യാമയം
നീയെനിക്കേറ്റിടല്ലേ.
ചിന്നുന്ന
വെൺകതിർ
തൂവിയോരന്തിയിൽ
കന്നിയിളന്തിങ്കൾ
പൊങ്ങിനിന്നു,
പശ്ചിമദിക്കിന്റെ
നെറ്റിയിൽ
മാലേയ-
ക്കൊച്ചുതിലകത്തിൻകീറുപോലെ.
പിച്ചി
വിടർന്നു
പുതിയ
പരിമളം
മച്ചിന്മേലെൻകിളിവാതിലൂടേ
പിച്ചയായുള്ളിൽ
ചരിക്കുമിളങ്കാറ്റിൽ
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
തൂമഞ്ജുചന്ദ്രികയെന്റെ
മഞ്ചത്തിലെ-
പ്പൂമെത്തമേൽ
വെൺവിരിപ്പിന്മീതെ
ശ്രീമെത്തുമന്യവെൺപട്ടുഗവാക്ഷത്തിൻ-
സീമയിലൂടെ
വിരിച്ചിരുന്നു.
വ്യോമത്തിൽ
വർണ്ണം
തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങൾ
പൂമുറ്റത്തിൽ
തൂമുല്ല
തങ്കച്ചെറുചമ്പകമോമൽ-
ച്ചേമന്തിയെന്നീ
പൂവൃന്ദംപോലെ,
അത്താഴവും
വായനയും
കഴിഞ്ഞു
ഞാൻ
ചിത്താനന്ദം
പൂണ്ടു
കട്ടിലേറി,
പൊക്കിത്തല
പൂന്തലയണമേൽ
ചേർത്ത-
ങ്ങക്കാഴ്ചകണ്ടു
ശയിച്ചിരുന്നു.
തെറ്റെന്നു
പിന്നെ
പ്രകാശമിരുട്ടിന്റെ
മറ്റേത്തലയെന്നു
ചൊല്ലിച്ചൊല്ലി
വെണ്മതിക്കൂമ്പു
തമസ്സിൽ
മുങ്ങി
മെല്ലേ
മന്മതി
മുങ്ങി
സുഷുപ്തിയിങ്കൽ.
അയ്യോ! പൊന്നോമനേ,യപ്പുറം
ചൊല്ലുവാൻ
വയ്യേ, നിനയ്ക്കുവാൻപോലും
വയ്യേ!
ചീർപ്പുണ്ടാകുന്നു
ശരീരം
വിറയ്ക്കുന്നു,
വീർപ്പുമുട്ടുന്നു
കുഴങ്ങുന്നു
ഞാൻ
അത്ര
ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം
ഞടുങ്ങിപ്പോമച്ചരിതം
രണ്ട്
ഒട്ടാകെയങ്ങൊരു
ഘോരാരവം
കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ
ഞാനെണീറ്റു.
ലോകം
തകരുംവിധം
തോന്നി, ഞാനോർത്തു
ഭൂകമ്പമെന്നോ
പ്രളയമെന്നോ.
മുറ്റത്തേക്കാഞ്ഞു
ജനവാതിലൂടെ
ഞാൻ
ചെറ്റൊന്നു
നോക്കിപ്പകച്ചുപോയി.
കണ്ണു
കബളിപ്പിക്കുന്നെന്നു
തോന്നി,യെൻ-
കാതെന്നെ
വഞ്ചിക്കുന്നെന്നു
തോന്നി.
ദുർന്നരകത്തില്പ്പതിക്കയോ
ഞാൻ
ഘോര-
ദുസ്സ്വപ്നം
കാൺകയോയെന്നു
തോന്നി.
കാളുന്ന
പന്തങ്ങൾ
തീവെട്ടികളിവ
മേളിച്ച
ദീപ്തി
പരന്നുകാണായ്
ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ
മദ്ധ്യത്തൊ-
രഗ്നിമയമാം
തുരുത്തുപോലെ.
ക്രൂരമുഖവും
കടുത്ത
തടിയുമായ്
പാരം
ഭയങ്കരരയ്യോ! കൈയിൽ
വാളും
വാക്കത്തിയും
തോക്കും
വടിയുമു-
ള്ളാളുകളെങ്ങും
ഞെരുങ്ങിക്കാണായ്.
താടികൾ
നീട്ടിയും
വെട്ടിപ്പലവിധം
പേടിയാമ്മാറു
തെറുത്തുവച്ചും
തൊപ്പിയിട്ടും
ചിലർ
കുപ്പായമിട്ടുമ-
ങ്ങല്പം
ചിലർ
നിലയങ്കിയാർന്നും,
കട്ടി'ക്കയലി'മീതേയരഞ്ഞാൺ
ചേർത്തു
കെട്ടിയുടുത്തും
ചിലർ, ചിലപേർ
വക്കിൽ
നിറംകാച്ചിയോരു
വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.
ഒട്ടാൾ
മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!
കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ
മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
കട്ടികൂടീടും
കതകുകൾ
മേലോങ്ങി
വെട്ടുന്നഹോ
ചിലർ, വെണ്മഴുവാൽ.
താക്കോൽ
ലഭിക്കുവാൻ
കാര്യസ്ഥനെച്ചിലർ
നോക്കിത്തിരക്കിൽ
നടന്നിടുന്നു.
തോക്കൊഴിക്കുന്നിതിടയിൽ
മനയ്ക്കലെ-
യാൾക്കാരണഞ്ഞാലവരെ
നോക്കി.
ഉദ്ധതന്മാർ
പിന്നെക്കോപം
സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
ശുദ്ധിയില്ലാത്ത
മലയാള
ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ
ചൊല്ലിച്ചൊല്ലി
താനേ
ചിലർ
കലിയാർന്നു
മദംപെടു-
മാനപോൽ
കൂക്കിവിളിച്ചിടുന്നു.
ഘോരമിശ്ശബ്ദങ്ങൾ
മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
അയ്യോ! കാര്യസ്ഥനെ
ദുഷ്ടരിതാ
പിന്നിൽ
കൈയുകൾ
കെട്ടിക്കുനിച്ചുനിർത്തി
ഹാ
പാപം! വാളൊന്നു
പാളുന്നിതായിടി-
ത്തീപോലെ
തദ്ഗളനാളത്തൂടെ.
ചുറ്റുമറകളിലുള്ള
പരിജനം
മുറ്റത്തു
ചാടിനിന്നീടുംമുമ്പേ
കഷ്ടം! നിലംപതിക്കുന്നിതാ
പാവങ്ങൾ
വെട്ടുകളേറ്റും
വെടികൾകൊണ്ടും.
ഘോരം! ശവങ്ങൾ
പിടഞ്ഞടിഞ്ഞും
ചുറ്റും
ചോരച്ചെഞ്ചോല
ചുഴിഞ്ഞുപാഞ്ഞും